Sunday, February 6, 2011

ആരുടെ കുസൃതി?

അവിടെ
അശാന്തി പടര്‍ന്ന നേരം
കുറെ നേരം,
കുറെ ദൂരം,
നടന്നു. എത്തി
ഇവിടെ

അവനും അവളും
അചഛനും അമ്മയും
അകലങ്ങളില്ലാതെ
അസ്തമയ നിമിഷങ്ങളില്‍
വിദൂരതയിലേക്ക്,
തിരമാലകളോടപ്പം

മണലുകള്‍ തീര്‍ത്ത
ചില്ലുകൊട്ടാരം
അറിയാതെ,
അവന്റെ കാല്പാദങ്ങള്‍ക്കിടയില്‍
ഞെരിഞമര്‍ന്നു

ഒടഞ്ഞ ചില്ലുകള്‍
തിര്ക്കും മുറിവുകള്‍
അവളുടെ കളിവീട്
അവനോട് തീര്‍ത്തിരുന്നു

അറിയാതെ
തീരത്തിനടുത്ത്
കുസൃതിയുടെ
വികൃതി

ആരുടെ
പിറകിലായിരുന്നുവോ
മുമ്പിലായിരുന്നുവോ?
അറിയില്ല
ദൂരേക്ക് അവളുമായി
കടന്നുപോയി

ഇവിടെ വന്നത്
തിരമാലകള്‍
ബാക്കിയാക്കി
തിരികാനായിരുന്നു

പക്ഷെ..
അവനെ ദൂരെക്കു
യാത്രയാക്കി
തിരമാലകള്‍ വിണ്ടും
തീരത്തോട് തന്നെ...


ആരുടെ കുസൃതി?
വികൃതി?

Thursday, February 3, 2011

റബ്ബീ... നീ എനിക്ക് തരില്ലേ?

മനതാരിലെ എന് രാജകുമാരീ
നീ എവിടെ?
നിന് വിരലുകളിലെ ഓരോ വചനവും
സുന്ദരകടാക്ഷമായിരുന്നില്ലേ എനിക്ക്,
അല്ല,
അത്, എ­ന്‍ കവിളുകളിലേക്കുള്ള ചുംബനമായിരുന്നു.

ഹബീബഃ,
സ്നേഹത്തിന് സ്നേഹം
എങ്ങനെ ഞാ­ന്‍ നിനക്ക് കാട്ടിത്തരും.
എന് കൈകളിലെ വാക്കുകളൊന്നും
എ­ന്‍ സ്­നേഹത്തി­ന്‍ ദൂതാവുന്നില്ലല്ലോ,
ചുംബനമേ, സ്­നേഹത്തി­ന്‍ സൂജൂദാകാ­ന്‍ നിനക്കാകില്ല...
സ്­നേഹത്തിന്റെ പരിധി തെളിയിക്കാ­ന്‍ നിനക്കാകുമായിരുന്നെങ്കി­ല്‍
മറ്റ് ചുംബനങ്ങ­ള്‍ സൃഷ്­ടിക്കപ്പെടുമായിരുന്നില്ല.

മുത്തേ,
സന്തോഷത്തി­ന്‍ നേരത്ത്
നിന്നെ സന്തോഷിപ്പിക്കുന്നതിനെക്കാ­ള്‍
എനിക്കിഷ്­ടം നിന്നെ നിരാശപ്പെടുത്തിയിട്ട് കെട്ടിപ്പിടിക്കാനാണ്,
അന്നേരം നിനക്ക് എന്നോട് അനുകമ്പ തോന്നുമ്പോ­ള്‍
അതെന്നിലെ സ്­നേഹത്തി­ന്‍ മാറ്റിനെ വള­ര്‍ത്തില്ലേ !

സുന്ദരപുഷ്പമേ,
എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള നിന് വാക്കുക­ള്‍
എനിക്ക് തീക്കനലാണ്.

നീന് ശരീരം എവിടെയാന്നെങ്കിലും,
നിന് മനസ്സു എപ്പോഴും എന്റെ കൂടെ തന്നെ

എന് സ്നേഹം നിന്നില് അലിയുമ്പോള്
നീന്നെയും എന്നെയും
അവിടുത്തേക്ക് സമ­ര്‍പ്പിക്കാ­ന്‍ അനുവദിക്കുമോ?

'അറിയില്ല' എന്ന വാക്കിനു
സ്നേഹത്തിന് ചിന്തകളെ കൈമാറുവാന് കഴിയുന്നത്
നിന്നെ നിഷ്കളങ്കത തന്നെ.

റബ്ബീ, ഹൃദയവും ആത്മാവും നിന്നിലാണ്,
ഞാനും അവള് എന്ന ഞാനും നിന്നിലേക്കാണ്,
ആ യാത്രയില് ഞങ്ങളെ ഒരുമിപ്പിക്കുമോ?

റബ്ബീ, ഞങ്ങളുടെ നാമത്തിലുള്ളത്
സത്യത്തി­ല്‍ ആ മാതൃകാദമ്പതിക­ളുടേതല്ലേ...

കരുണകടലേ, ലോകാനുഗ്രഹിയായ നിന്റെ സ്­നേഹപാത്രത്തെ
ഏതൊരു മഹതീരത്നത്തിനേ­ല്‍പിച്ചോ
അന്നേരമുള്ള നിന്റെ കരുണയുടെ ഒരംശമാണ്
ഞാനും ആ ഉജ്ജ്വലസൂര്യദമ്പതികളുടെ
മഹത്വത്തി­ല്‍ നിന്ന് കാംക്ഷിക്കുന്നത്.....

Tuesday, November 16, 2010

റെയ്ഞ്ച്

ഓര്‍ക്കുട്ട്,
ഫേസ്ബുക്ക്,
പിന്നെ
എസ്.എം.എസും
ബ്ലുടൂത്ത് കൈമാറ്റവും
ജീവിതത്തില്‍
സിഗ്നല്‍ നല്‍ക്കുമ്പോള്‍


ത്യാഗത്തിന്‍
നേരാനുഭവങ്ങളില്ലാതെ,
പരസ്പര വിശ്വാസത്തിന്‍
ബന്ധങ്ങളില്ലാതെ,
സ്നേഹത്തിന്‍
കാരുണ്യ തലോടലില്ലാതെ,
ജീവിതം നേരില്‍
എവിടെയും റെയ്ഞ്ചില്ലാതെ
വട്ടപൂജ്യമാകുകയോ?

Wednesday, October 13, 2010

ആദ്യപ്രണയം


ഞാന്‍
ഭൂമിതന്‍ മാറില്‍
ജനിച്ചു വിഴൂമ്പൊള്‍
തൊട്ടെ
പ്രണയത്തിന്‍
തലോടല്‍
ഏറ്റുവാങ്ങി,
എന്നില്‍ അനുരാഗം
വിടര്‍ന്നു.
എന്നേക്കാള്‍
മുന്‍പേ
അവള്‍ എന്നെ
പ്രണയിചു തുടങ്ങി,
ആ പ്രണയം
ഇന്നും
അനശ്വരം.
എന്‍ ഉമ്മയോട്.

മണ്‍തരി

ആരെ കുറിച്ചും ഒന്നും
ഞാന്‍ പറയുന്നില്ല.
എന്നെ കുറിച്ചു
പറയുവാന്‍ പോലും
ഞാന്‍ അശക്തനാണെങ്കില്‍
ഞാന്‍ ഒന്നുമല്ലാതായി
തിരുന്നില്ല.
കാരണം ഈ
ഭൂമിത്ന്‍ മാറിടത്തില്‍
ഒരു മണ്‍തരിയായി
ഞാന്‍ ഉണ്ടാകുമെന്ന്
ഉറപ്പ്

Tuesday, October 12, 2010

അതീതം






ഞാന്‍ അശക്തനാണ്


(അതീതം)

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് msf അനുസ്മരണ പതിപ്പില്‍ എഴുതിയ കവിത








വാക്കുകളിൽ‌
വാചാലനായി
വര്‍ണ്ണിക്കാനാവുന്നില്ല.

കവിതകളിൽ‌
കാൽപനികമായി
കുറിച്ചെടുക്കാനാവുന്നില്ല.

എഴുത്തുകളിൽ‌
എത്രത്തോളം
എത്തിച്ചേരാനാവുന്നില്ല.

ചിത്രങ്ങളിൽ‌
ചരിത്രത്തെ
ചലിപ്പിക്കാനാവുന്നില്ല.

സംഗീതത്തിൻ‌
സപ്തസ്വരങ്ങൾ‌
സമ്പൂര്‍ണ്ണമാകുന്നില്ല.

ഓർമ്മകൾ
ഓര്‍ത്തെടുക്കുവാനാകുന്നില്ല
ഒരു നൊമ്പരമായി
ഒഴുകിക്കൊണ്ടിരിക്കുകയാണ്.

അവിടുത്തെ
ആ അസാന്നിദ്ധ്യം
അത്രമേല്‍
അശകതനാക്കുകയാണ്.

ഞാൻ‌
അവിടുത്തെ
അവതരിപ്പിക്കുവാൻ‌
അതീതൻ‌

അത്രമേൽ‌
അശകതം
ആ മഹത്വത്തെ
വര്‍ണ്ണിക്കുവാൻ‌........ .......36

Sunday, October 3, 2010

സ്നേഹം

ആത്മാവിന്‍ സുഗന്ധമായി
ഹൃദയത്തിന്‍ സനേഹമായി
പ്രകൃതിത്തന്‍ സൌരഭ്യമായി
നീ എന്നും എന്നിലൂടെ....