Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി



"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

Saturday, May 14, 2011

നന്മ

യാ അല്ലാഹ്,
മറ്റിടങ്ങളില്‍
ആരുടെയോ അധീനതയില്‍
ഒളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍
നീ എനിക്ക് കാണിച്ച്തരുത്.

എന്നിലെ
ഹൃദയകൂടാരത്തില്‍
ദുര്‍ഗന്ധം വമിക്കുന്ന
ഹീനമായ കുറ്റാണുകളെ
മാത്രം, നീ എനിക്ക്
തുറന്ന് താ...
ഞാന്‍ എത്രെ നീചൻ!!

എന്നിലെ നന്മകള്‍
കാണാതെ പോയാലും
സുഹൃത്തിന്റെ
നന്മകള്‍ തിരിച്ചറിയുവാന്‍
നീ എനിക്ക് കഴിവ്
നല്‍കണമേ...

Monday, March 28, 2011

അകലം

മരണമെന്ന
വാതില്‍
അകലങ്ങളിലല്ല,
പ്രണയത്തിന്‍
കല്പടവുകളില്‍
നീ എന്നെ
കണ്ടപ്പോള്‍.

Sunday, February 27, 2011

കൂട്ടുക്കാരന്‍

കഥയിലെ
കഥാപാത്രവും
കവിതയിലെ
കാമുകിയും
കാഴ്ചകളിലെ
കൌതുകവും
കേള്‍ക്കുന്ന
ഗാനവും
എന്നോടു
പറയുന്നത്
സ്വപ്നങ്ങളെ
സ്നേഹിച്ച
കൂട്ടുക്കാരനെ
കുറിച്ചായിരുന്നു

Tuesday, November 16, 2010

റെയ്ഞ്ച്

ഓര്‍ക്കുട്ട്,
ഫേസ്ബുക്ക്,
പിന്നെ
എസ്.എം.എസും
ബ്ലുടൂത്ത് കൈമാറ്റവും
ജീവിതത്തില്‍
സിഗ്നല്‍ നല്‍ക്കുമ്പോള്‍


ത്യാഗത്തിന്‍
നേരാനുഭവങ്ങളില്ലാതെ,
പരസ്പര വിശ്വാസത്തിന്‍
ബന്ധങ്ങളില്ലാതെ,
സ്നേഹത്തിന്‍
കാരുണ്യ തലോടലില്ലാതെ,
ജീവിതം നേരില്‍
എവിടെയും റെയ്ഞ്ചില്ലാതെ
വട്ടപൂജ്യമാകുകയോ?

Wednesday, October 13, 2010

മണ്‍തരി

ആരെ കുറിച്ചും ഒന്നും
ഞാന്‍ പറയുന്നില്ല.
എന്നെ കുറിച്ചു
പറയുവാന്‍ പോലും
ഞാന്‍ അശക്തനാണെങ്കില്‍
ഞാന്‍ ഒന്നുമല്ലാതായി
തിരുന്നില്ല.
കാരണം ഈ
ഭൂമിത്ന്‍ മാറിടത്തില്‍
ഒരു മണ്‍തരിയായി
ഞാന്‍ ഉണ്ടാകുമെന്ന്
ഉറപ്പ്

Monday, September 27, 2010

പ്രതിഭ

സത്യത്തിൽ
ഒരു കവിയോ?
ഒരു രാഷ്ട്രസേവകനോ?
ഒരു പത്രകുറിപ്പുകാരനോ?
ഒരു സാങ്കേതികതനോ?
ഒരു വിദ്യാർത്ഥിയോ?‌
ഒരു വിശ്വാസിയോ?
ഒരു ബഹുമുഖനോ?

എവിടെയാണ്
ആ പ്രതിഭ കിടന്നുറങ്ങുന്നത്.

Friday, September 17, 2010

ചിതറിയ ചിന്തകൾ




പൊട്ടത്തരങ്ങൾ
മാത്രമോ?
ഈ വരികൾക്ക്
അർത്ഥമാക്കുന്നത്.

എന്റെ
ചിന്തകൾ
മാത്രമോ?
അവിടെഇവിടെങ്ങളിലെ
ചിതറിയ ചിന്തകളാണ്.

ശരിയും തെറ്റും
നിങ്ങൾ മാത്രമോ?
ഞാനും
പിന്നെ ദൈവും
തീരുമാനിക്കുന്നത്.