Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, May 20, 2012

നിമിഷങ്ങൾ ജീവിതം സമ്മാനിക്കുന്നു


തുരുമ്പ് പിടിച്ച പാലം എന്നോട് പത്ത് വർഷം മുമ്പത്തെ കഥ ഓർമ്മിപ്പിച്ചു. എന്നാലും ആ വഴിയെ ഒന്ന് നടന്നു നോക്കണമെന്നൊരു മോഹം. പൊരിഞ്ഞ വെയിലിൽ പക്ഷികൾ തണൽ തേടി മരച്ചില്ലകൾക്കിടയിൽ അഭയം തേടുമ്പോൾ വഴിയെ തേടി ഞാൻ നടക്കുകയാണ്. മണ്ണു നിറത്തോടു ചേർന്ന ഇരുമ്പു ക്ഷണത്തിനു മുകളിലൂടെ എന്നെ എടുത്തുവെച്ചപ്പോൾ ഞാൻ തന്നെ അറിയാതെ ഒന്നു ഭയന്നു പോയി. മനസ്സിൽ ഞാൻ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ദുരന്തം എന്നെ തിരിച്ചു വിളിക്കുമാറു ആഴങ്ങളിലേക്ക് കാഴ്‌ച്ചകളെ എത്തി നോക്കി.

 ഒരു മനുഷ്യൻ അകലങ്ങളിൽ നിന്ന്  അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഇടക്കൊകെ അയാൾ താഴോട്ട് നോക്കി നിൽക്കുന്നു. മരണത്തെ ചിന്തിപ്പിക്കുന്ന നര തന്റെ ഭംഗിയെ ഭംഗപ്പെടുത്തിയിട്ടില്ല.  മാപ്പിളമാരുടെ കലിതുണിയും അരപട്ടയും കെട്ടിയുള്ള വേഷവിധാനത്തിന്റെ അവസാന ശ്രേണിയിലെ ഒരു നാമായിരിക്കും എതിരെയുള്ള പുതുപാലത്തിലൂടെ നടന്നു നീങ്ങുന്ന ആ പഴയ കാർന്നവർ. 

പുതിയ പാലത്തിൽ നിൽക്കുന്ന കാർന്നവരോട് പതുക്കെ ഞാൻ ചോദിച്ചു. ഇക്കാ ഈ പഴയ പാലത്തിലൂടെ നടക്കാൻ കഴിയുമോ ? എന്തൊ ക്കാക ഒന്നും കേട്ടില്ല. വിള്ളലുകളിലൂടെ നടന്ന് നീങ്ങി മറ്റൊരു ദുരന്തത്തിനു വഴിവെക്കേണ്ട എന്നു കരുതി സ്വയം പിന്മാറി. ഓരോ നടത്തിലും കുലുങ്ങുന്ന പാതയിൽ അല്പം നേരം നിന്ന് പുതിയ റെയിൽവേ ട്രാക്കിലൂടെ ഒന്നു നടന്നു നോക്കിയാലോ എന്നൊരു മറ്റൊരു മോഹം ജനിച്ചു!! 

പുഴക്കു മീതെ ആയ്ത് കൊണ്ട് കരിങ്കൽ വിരിച്ച പാതക്കു പകരം ഷീറ്റ് വെച്ച ട്രാക്കിലൂടെ നടക്കുമ്പോൾ വല്ല എക്സ്പ്രസ് വന്നാൽ ഞാൻ എങ്ങോട് മാറി നില്കും ?? അതും ഒറ്റപാത . വേറിട്ടു നിൽക്കുന്ന പാതകൾ. കയറി നിൽക്കാൻ ഒരു ഇടവുമില്ല. വാർത്തകൾ വളച്ചൊടിക്കാൻ സാധ്യത  ഉള്ളത് കൊണ്ട് ഞാൻ അതിൽ നിന്നും പിന്മാറി. 

നെക്സ് ലൈനിൽ നിന്ന് പുറത്തേക്ക് കാലിടുത്തു വെച്ചും ചിന്നം വിളിച്ച് അതാ വരുന്നു ചെന്നെ എഗ്മൊർ- മംഗലാപുരം എക്സ്പ്രസ് .  അൽഹംദുലില്ലാഹ്. ഒരു നിമിഷം നേരം കൊണ്ട് കഥ തന്നെ മാറി പോയേന്നെ!! ശ്വാസം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അടുത്ത ട്രാക്കും കടക്കുവാനുള്ള വേഗം കൂട്ടി. പാലത്തിലേക്ക് സബ്‌വേ കോണിയിലൂടെ കയറി നടപ്പാതയിലേക്ക് എത്തല്ലും. ഈ പാവപ്പെട്ടവനെ ഒന്ന് പിടിച്ചു കുലുക്കി ചീറി പാഞ്ഞ് ഒരു 'ഗരീബ് രഥ്' പോകുന്നു. നടപാതയിലെ പിടുത്ത്മിലായിരുന്നെങ്കിൽ എന്റെ ക്യാമറയുടെ സ്വപ്‌നങ്ങൾ വെള്ളത്തിനടിയിലാക്കി ആകാശത്തേക്ക് നോക്കി വേലലാതി പറഞ്ഞ് ഇരുന്നേന്നെ ഞാൻ....



ദൈവം നിമിഷം നേരം കൊണ്ട് യാത്രകളുടെ ഗതി വിഗതികൾ മാറ്റികളയുന്നവനാണ്. അവൻ തന്നെ എല്ലാം നിയന്ത്രിക്കുന്നത് പരിപാലിക്കുന്നതും. അവനെ സ്തുതിച്ച് എന്റെ മടക്കയാത്ര തുടർന്നു. അല്ലെങ്കിലും നാം മടക്കയാത്രയിൽ തന്നെയാണ്. ഓരോ നിമിഷം എത്തിചെരുമ്പോഴും അതിവേഗത്തിൽ തിരിച്ചു ചെല്ലുകയാണ്.  

തിരിച്ചുള്ള നടത്തത്തിൽ എന്നോട് ഒരു നാടൻ നിഷ്‌കളങ്കതയുടെ പുഞ്ചിരി വിടർത്തി കാർന്നവർ  പഴയ കഥകളെ ഓർത്തിക്കുകയായിരിക്കും  കടലുണ്ടി പുഴയുടെ ഓളങ്ങളിലേക്ക്  തിരികെ നോക്കി നിന്നു.

Saturday, November 12, 2011

കാലം മായ്ച്ച പുഞ്ചിരി



"ഇജ്ജ്  എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു,  "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി. 

"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച്  കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി  സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.

മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ  ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന ട്രെയിനിലെ ജനാലകളിലൂടെ ഹരിതഭംഗിയിൽ വയലുകളിലേക്ക് കുഞ്ഞു കണ്ണുകളെ തിരിച്ചുവെച്ചു പാറുക്കുട്ടി വലിയലോകത്തെ ആലോചിച്ചിരുന്നു.

Saturday, March 19, 2011

മാതൃത്വം

കരഞ്ഞു തീരുന്നത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മില്‍ക്കെന്നു പറയപ്പെടുന്ന കാലിത്തീറ്റ വായില്‍ കുത്തിതിരിക്കുമ്പോഴാണ്‍. പിന്നൊരിക്കല്‍ അചഛനുമായി നഗരം ചുറ്റുവാനിറങ്ങിയമ്പോഴാണ്‍ 'മുലപ്പാല്‍ ഐസ്ക്രീം ല്‍ഭിക്കും' എന്ന ബോര്‍ഡ് കാണുന്നത്. അങ്ങനെ ആദ്യമായി ആരുടെയോ വില്‍ക്കപ്പെട്ട മാതൃത്വത്തിന്റെ രുചി അറിഞ്ഞത്.